Follow on Facebook

Tuesday, August 22, 2017

കാലൻ - III

നഗരങ്ങളും ഗ്രാമങ്ങളും കടന്നു ബസ് പോകുന്നു. റോഡ് വീതി കുറയുന്നുണ്ട്. മരങ്ങൾ നിറഞ്ഞതും തണുപ്പേറിയതുമായ പ്രദേശത്തേക്ക് കടന്നിരിക്കുന്നു. വായന ഇടക്കെല്ലാം നിർത്തി ഞാൻ പുറത്തേക്കു നോക്കി.ഒരു വേള ഡയറി അടച്ചു ബാഗിൽ തിരിച്ചുവച്ചു. പലയിടത്തും ബസ് നിർത്തിയെങ്കിൽ എന്നാഗ്രഹിച്ചു. പണ്ടൊരിക്കെ പോയ ഒരു യാത്രയുടെ ഓർമ്മകൾ ഇരച്ചുകയറി. മരച്ചുവട്ടിലും അരുവിക്കരയിലും ഞാൻ എന്നെ കാണുന്നതായി തോന്നി. പാറയിടുക്കിലൂടെ ഒഴുകിയ അരുവി കാടിനെ തഴുകുന്നു. എന്നും അരുവി കാടിനെ തേടി വരും. ഇണ ചേരും. ഇലകളിൽ തട്ടുമ്പോൾ ഇക്കിളിയായ പോലെ ചിരിക്കും. ഞാൻ അറിയാതെ ചിരിച്ചെന്നു തോന്നുന്നു. അയാൾ കണ്ണ് തുറന്നു എന്നെ നോക്കി പുഞ്ചിരിക്കുകയാണ്. തോളത്തു ചാഞ്ഞുകൊണ്ടു തന്നെ. ഹ! എന്തൊരു നാണമില്ലാത്ത മനുഷ്യൻ.

തോളൊന്ന് വെട്ടിച്ചു കണ്ണൊന്ന് തുറിപ്പിച്ചു നോക്കിയപ്പോൾ ചിരിയടക്കി ഷൈലോക്ക് നേരെയിരുന്നു. വേറെ സീറ്റെങ്ങാനും ഉണ്ടോയെന്ന് നോക്കാൻ ഞാൻ തിരിഞ്ഞും മറിഞ്ഞും ഒക്കെ നോക്കി.

"വേറെ സീറ്റ് ഇല്ല. ഇയാൾ എന്നെ സഹിച്ചേ പറ്റു."
വീണ്ടും ആ ചിരി. എനിക്ക് അരിശം കൂടി കൂടി വന്നു. 
"വായിക്കാൻ എന്തെങ്കിലും ഉണ്ടോ? ഇല്ലെങ്കിൽ ഞാൻ വീണ്ടും ഉറങ്ങിവീഴും"
ശല്യം. വായിക്കാൻ എന്തെങ്കിലും കാണുമോയെന്നു നോക്കട്ടെ. ബാഗിൽ കയ്യിട്ടിളക്കി. ഡയറി മാത്രം.
"ഇല്ല. ബുക്കൊന്നും ഇല്ല."
"അല്ല, അപ്പൊ നേരത്തെ വായിച്ചിരുന്നത്? കാണാൻ പാടില്ലാത്ത വല്ല പുസ്തകോം ആണോ?" ആ ചിരിയിൽ ഇപ്പോൾ അശ്ലീലവും കലർന്നിരിക്കുന്നു. അയാളുടെ കണ്ണുകൾ എന്റെ മുഖത്തെന്തോ പരതുന്നതായി  തോന്നി. ആ നോട്ടം എന്നെ അസ്വസ്ഥപ്പെടുത്തി. അയാളുടെ കണ്ണുകളിലേക്ക് നോക്കാതിരിക്കാൻ ഞാൻ മുഖം വെട്ടിച്ചു.

ഇതിലും ഭേദം എലിവിഷം കഴിക്കുന്നതായിരുന്നു. ഇയാളെ എങ്ങനെയും ഒഴിവാക്കണമെന്നു ഞാനുറപ്പിച്ചു.


...തുടരും 

Saturday, August 27, 2016

കാലൻ - II

പ്രിയതമനായ കാലനുമായി ഒന്നിക്കാൻ പോകുന്ന എനിക്ക് ഈ മനുഷ്യൻ ഒരു  ശല്യമാണെന്ന് തോന്നി. മരിക്കാനുള്ള മൂഡ് വരെ കളയും. ഷൈലോക്ക് തന്റെ ബാഗ് തപ്പുകയാണ്. നേരം കുറച്ചായി  സീറ്റിൽ ഇരുന്നു ചാടി കളിക്കുന്നു. ആകെ മൊത്തം അസ്വസ്ഥതയായപ്പോൾ മൗനം ഭഞ്ജിക്കാമെന്ന് തീരുമാനിച്ചു. അറിവിൽ ഏറ്റവും ഗൗരവം പൂണ്ട മുഖം പ്രദർശിപ്പിച്ചുകൊണ്ട് ഞാൻ ചോദിച്ചു, "എന്ത് പറ്റി ?"
"ഓ. മലയാളി?"
"ഉം"
"വാട്ടർ ബോട്ടിൽ. വെള്ളം കുടിക്കാനായിട്ടെ"
സീറ്റിനടുത്തു വച്ചിരിക്കുന്ന കുപ്പിയിലേക്ക് ഞാൻ നോക്കി. കാര്യം മനസ്സിലായപ്പോൾ ആശാൻ ഒന്ന് ചിരിച്ചു. "ഓ. താങ്ക്സ്"
ഒരു മിനിറ്റ് പോലും കടന്നു കാണില്ല. 
"ആദ്യായിട്ടാണോ പോകുന്നത്?"
അതെ മനുഷ്യാ. ആദ്യമായിട്ടും അവസാനമായിട്ടും.
 "ഉം അതെ"
"ഞാൻ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട്. നാട്ടിലെവിടാണ്? വീട്ടിലാരൊക്കെ? "
ആ ചോദ്യം ഞാൻ കേട്ടില്ലായെന്നു നടിച്ചു. ഇയർഫോൺ കുത്തി ഇല്ലാത്ത പാട്ടു കേൾക്കുന്നതായി ഭാവിച്ചു.  മൂന്നു മാസമായി ഞാൻ പാട്ടു കേട്ടിട്ട്. വലിയൊരു ആരാധിക അല്ലാത്തതുകൊണ്ട്  അതൊരു പ്രശ്‍നം ആയി തോന്നിയില്ല. മാത്രമല്ല, പാട്ടുകൾ അപകടകാരികളാണ്.  പുഞ്ചിരി തൂകി മരണത്തെ പുൽകാൻ പോകുന്നവരുടെ ഉള്ളിൽ വേദനയുടെ വിത്തു  പാകും. ഇല്ലാത്ത പ്രണയത്തെ കുറിച്ചോർത്തു വിലപിക്കും. ഇല്ലാത്ത രാജ്യസ്നേഹം പതഞ്ഞു വരും. ഇല്ലാത്തതെല്ലാം ഉണ്ടെന്ന് തോന്നും. ഉള്ളതെന്തോക്കെയോ ഇല്ലെന്നും തോന്നും. അതുകൊണ്ടു ഉദ്യമത്തിന്റെ പ്ലാനിങ്ങിൽ തന്നെ ആദ്യത്തെ പടി പാട്ടുകൾ ഡിലീറ്റ് ചെയ്യുക എന്നതായിരുന്നു. 

ഷൈലോക്ക് വീണ്ടും ഉറക്കം തൂങ്ങി തുടങ്ങി. ഞാൻ ഒന്ന് ശ്വാസം നീട്ടി വലിച്ചു വിട്ടു . ഇയർഫോൺ തിരിച്ചു ബാഗിൽ വച്ചു. അപ്പോഴാണ് ഡയറിയെ കുറിച്ച് ഓർത്തത്. ഞാൻ അത് പുറത്തെടുത്തു. പത്തോ നൂറോ തവണ വായിച്ചതാണെങ്കിലും വീണ്ടും അതൊന്നു വായിക്കണമെന്ന് തോന്നി. സ്വന്തം കഥ ആർക്കും മടുക്കില്ലല്ലോ. വായന തുടങ്ങി. ചിലപ്പോൾ ചിരിച്ചു. ചിലപ്പോൾ കണ്ണ് നിറഞ്ഞു. വായന തുടരവെ ഷൈലോക്ക് അനങ്ങുന്നതായി ഞാൻ അറിഞ്ഞു. അയാളുടെ തല ആടുന്നു. വിന്ഡോയിൽ തട്ടി അവിടുന്ന് എന്റെ ചുമലിൽ തട്ടി പിന്നെ തൂങ്ങിയാടി അങ്ങനെ അങ്ങനെ. ഉള്ളിൽ തോന്നിയ അസ്വാരസ്യം അയാളെ അറിയിക്കണമെന്ന് തോന്നിയെങ്കിലും അത് വേണ്ടെന്നു വച്ചു . ചിലരെ ഉണർത്തി അപ്രിയ സത്യങ്ങൾ പറയുന്നതിലും നല്ലതു ഉറങ്ങാൻ വിടുകയാണ്. വായന പുരോഗമിച്ചു. ഓരോ ഏടിലും ഇതിലും നന്നായി ജീവിതനാടകം കളിക്കാമായിരുന്നു എന്ന് തോന്നി. റീ-ട്ടേക്കുകൾ ഇല്ലാത്ത ജീവിതവും, ഭാവനക്കൊന്നും സാധ്യതകൾ ഇല്ലാത്ത തിരക്കഥയും. ഇതിനിടയിൽ ഷൈലോക്ക് തന്റെ ഉറക്കകളിക്ക് ഒരു ബ്രേക്ക് ഇട്ടു. തട്ടി തട്ടി ആ തല ഇപ്പോൾ എന്റെ ചുമലിൽ ആണ്. 

വായന മുന്നോട്ട്  കൊണ്ടുപോകണമെങ്കിൽ ഇനി ഞാൻ അനങ്ങാതെ ഇരുന്നു വായിക്കണം. ഉണർത്തിയാൽ പ്രശ്നമാണ്. വായനയുടെ ഒരു ഘട്ടത്തിൽ ഞാൻ ചിരിച്ചപ്പോൾ ഷൈലോക്കും ചിരിക്കുന്നുണ്ടെന്ന് തോന്നി. ആദ്യമൊന്നും ശ്രദ്ധ കൊടുത്തില്ലെങ്കിലും പിന്നെ അത് പ്രതിഫലിച്ചു വന്നു. ഞാൻ ചിരിക്കുമ്പോൾ ഷൈലോക്ക് ചിരിക്കുന്നു. എനിക്ക് വേദനിക്കുമ്പോൾ ഷൈലോക്കിന്റെ മുഖം വിളറുന്നു . 


...തുടരും 

Sunday, August 21, 2016

കാലൻ

മരിക്കണം എന്നാഗ്രഹിച്ചാണ് അവിടേക്ക് പോയത്. മറ്റാർക്കും സംശയം തോന്നാത്ത വിധം. വേദനയില്ലാതെ. ഒറ്റയടിക്ക്. വീണ്ടുവിചാരത്തിനു ഒരു സാധ്യതയും ഇല്ലാത്ത വിധം. ശരീരം എന്റേതാണെന്ന് പോലും തിരിച്ചറിയരുത്. post mortem ചെയ്യാൻ കൊണ്ട് പോയി ആശുപത്രി മോർച്ചറിയിൽ കിടത്തിയാൽ പോലും ഒരൊറ്റ മനുഷ്യൻ അടുക്കാൻ പാടില്ല. ശവങ്ങൾ വരെ റേപ്പ് ചെയ്യപ്പെടുന്ന കാലം ആണ്. ഇനിയിപ്പോൾ പൊതുദർശനത്തിനു  വച്ചാലും ഈ രൂപം കണ്ടു സിമ്പതി വേവ് അടിക്കാൻ നാവു പൊങ്ങരുത് . ഇത്രയൊക്കെ പ്ലാനിംഗ് നടത്തി ഞാൻ ആ യാത്ര പുറപ്പെടാൻ തീരുമാനിച്ചു.

ഒറ്റയ്ക്കാണ് പോയത്.  കാര്യം ആത്‍മഹത്യ വളരെ  ചീപ്പ് ആണെങ്കിലും ആരെയെങ്കിലും കൂടെ കൊണ്ടുപോയി ഈ സീൻ സാക്ഷിയാക്കാൻ മാത്രം ക്രൂരത എന്റെയുള്ളിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല, ആദ്യത്തെ ആത്‍മഹത്യ ശ്രമം ആയതു കൊണ്ട് സംശയം ഇല്ലാത്ത രീതിയിൽ ചെയ്യാൻ എനിക്കറിയില്ലായിരുന്നു. ഒറ്റയ്ക്കു തന്നെ പോകണം. അതാവുമ്പോൾ എന്തെങ്കിലും ഒരു ഇന്നോവേഷനു സ്കോപ്പ് ഉണ്ടാകും. 

അന്ന് രാവിലെ ഞാൻ എണീറ്റപ്പോൾ ഇതുപോലെ സന്തോഷത്തോടെ ഞാൻ മുൻപെങ്ങും എണീറ്റിട്ടില്ല എന്നെനിക്ക് തോന്നി. കൂട്ടുകാർ എല്ലാവരോടും ഞാൻ കറങ്ങാൻ പോകുകയാണെന്ന് പറഞ്ഞു. ദിവസങ്ങൾക്കു ശേഷം ഞാൻ സന്തോഷവതി ആയി കാണപ്പെടുന്നു എന്ന് പലരും പറഞ്ഞു. ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ ഞാൻ കാണിക്കുന്ന ശുഷ്കാന്തിയെ അവർ അഭിനന്ദിച്ചു. എന്നെ ഒരുപാട് സ്നേഹിക്കുന്നെന്നും യാത്ര സൂക്ഷിച്ചു പോകണമെന്നും അവർ പറഞ്ഞു. ആ ദിവസം ഞാൻ എന്നെ തന്നെ സ്നേഹിച്ചു. ഇതുപോലെ പുഞ്ചിരി തൂകി മരണത്തെ വരിക്കാൻ പോകുന്ന എന്നെ കുറിച്ചോർത്തു ഞാൻ അഭിമാനം കൊണ്ടു.

എനിക്ക് ചെറിയ സ്വപ്നങ്ങളുടെ ഒരു ശേഖരം ഉണ്ടായിരുന്നു. അവയുടെ ബ്ലൂപ്രിന്റ് ഞാൻ ഒരു ഡയറിയിൽ കുറിച്ചിരുന്നു. അതിൽ എന്റെ വരവ് ചെലവ് കണക്കുകൾ, ബക്കറ്റ്‌ലിസ്റ്  മുതൽ വർഷങ്ങൾക് ശേഷം ജനിക്കാനിരിക്കുന്ന എന്റെ കുഞ്ഞുങ്ങളുടെ സ്കൂൾ ഫീസ് വരെ ഉണ്ടായിരുന്നു. ഞാൻ അങ്ങനെയാണ്. ജീവിച്ചാലും മരിച്ചാലും എനിക്കൊരു പ്ലാൻ ഉണ്ടായിരിക്കും. ആ ഡയറി ആണ് ആദ്യം മരിക്കേണ്ടത്. കത്തിച്ചു ചാരമാക്കൽ ഒക്കെ പഴഞ്ചൻ വിദ്യകൾ ആയതുകൊണ്ട് അത് വേണ്ടായെന്ന് വച്ചു. എറിഞ്ഞു കളയാൻ ധൈര്യമില്ല. മരണപ്ലാൻ വെറുതെയാവും. സാമ്പത്തിക ബുദ്ധിമുട്ടു കാരണം ഞാൻ മരിച്ചെന്നൊക്കെ വാർത്ത വരും. അതുകൊണ്ടു കുഴിച്ചിടാമെന്നോ  പാറയിൽ ഒളിപ്പിക്കാമെന്നോ കരുതി.

അങ്ങനെ യാത്ര തുടങ്ങി. ബസിൽ എന്റെ തൊട്ട് അപ്പുറത്തു മുപ്പതു മുപ്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യൻ ഇരിക്കുന്നുണ്ട്. ഉറക്കം തൂങ്ങി വീഴുന്ന അയാളെ സ്വന്തം പാട്ടിനു വിടുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. വായും പൊളിച്ചു കൂർക്കം വലിച്ചിരിക്കുന്ന അയാളുടെ തലക്ക് രണ്ടു അടി വച്ച് കൊടുത്തിട്ട് "മരിക്കാൻ പോകുന്നവരെ എങ്കിലും ഒന്ന് സ്വസ്ഥമായി വിടടെ " എന്ന് പറയാൻ എനിക്ക് തോന്നി. ഇത്രയും ആലോചിച്ചു മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കാൻ  ഞാൻ നോക്കുന്നതിനിടയിൽ ബസ് ബ്രേക്ക് ഇടുകയും അയാളുടെ തല ഒന്ന് ആടിയുലയുകയും ചെയ്തു. വായിൽ നിന്ന് വന്നിരുന്ന തുപ്പൽ  തുടച്ചുകൊണ്ട് മുഖമൊന്ന് ഇളക്കി നാലുപാടും നോക്കി അവസാനം എന്റെ മുഖത്തോട്ട് നോക്കി കണ്ണ് ചിമ്മി ഇങ്ങനെ പറഞ്ഞു "ഇപ്പൊ ചത്തേനെ "


....തുടരും 

Sunday, June 14, 2015

ഒരു ഒളിഞ്ഞു നോട്ടം

 ഭാഗം  ഒന്ന്

മാസങ്ങൾക്ക് ശേഷം വീട്ടിൽ വന്നപ്പോൾ തോന്നിയ, അപ്പോൾ മാത്രം തോന്നുന്ന, വിചിത്രമായ ഗൃഹാതുരത്വം. അതിനു നൽകേണ്ടി വരുന്ന വില ഒരു ദിവസത്തെ അധ്വാനവും, വർഷങ്ങളായി തൽസ്ഥാനം കയ്യടക്കി വച്ചിരിക്കുന്ന ചില അപ്പൂപ്പൻ സമാഗ്രഹികളെ കുടിയൊഴിപ്പിക്കുക എന്നതും. അവ അങ്ങനെ ഇങ്ങനെയൊന്നും പോകില്ല. ചിലപ്പോൾ അവയിൽ നിന്ന് അമ്മയുടെയും അച്ഛന്റെയും ചെറുപ്പകാലത്തെ ഒരു ഫോട്ടോ ലഭിച്ചേക്കാം. ഒരു ക്ഷണക്കത്തോ നേഴ്സ്റീ ബുക്കോ പ്രത്യക്ഷപ്പെടും. ഇതൊന്നും അല്ലെങ്കിൽ പഴയ കാല സൌഹൃദങ്ങളുടെയും പ്രണയത്തിന്റെയും ബാക്കിപത്രം ആയിട്ട് വല്ല പൈങ്കിളി കവിതയോ സായുധ വിപ്ലവം സൃഷ്ടിക്കാൻ തീരെ സാധ്യതയില്ലാത്ത തിയറി ഓ, അങ്ങനെ എന്തെങ്കിലും നോണ്‍സെൻസ് ആണ്. പലപ്പോഴും ഈ റൂം വൃത്തിയാക്കൽ ചടങ്ങിൽ അമ്മയുടെയോ അച്ഛന്റെയോ പഴയ വല്ല മണ്ടൻ കഥകൾ തെളിവോടെ കിട്ടും എന്ന് പ്രതീക്ഷ പുലർത്തിയിരുന്നു. ഈ ദിവസം വരെ അവരുടെ SSLC മാർക്ക്‌ ലിസ്റ്റ് പോലും കയ്യിൽ തടഞ്ഞിട്ടില്ല.

***

ഭാഗം  രണ്ട്

കുട്ടികാലത്ത് നമുക്കെല്ലാവർക്കും ഓരോന്നിനോട് ഭ്രമം കാണും. അത് ചിലപ്പോൾ ഒരു കളർ പെൻസിൽ ആകാം, അല്ലെങ്കിൽ ചോക്ക്ലെറ്റോ ഐസ്ക്രീമോ, അതുമല്ലെങ്കിൽ വല്ല ലോട്ടുലുടുക്ക് കളിപ്പാട്ടമോ ആകാം. ചിലരെങ്കിലും പഴയ കുഞ്ഞുടുപ്പുകൾ കാലങ്ങളോളം സൂക്ഷിച്ചെടുത്ത് വയ്ക്കാറുണ്ട്. Faber-Castell ഉം Barbie ഉം അങ്ങനെ ഒരു കുത്തക പ്രോഡക്റ്റ് ഉം അന്ന് നമ്മുടെ കൊച്ചു  നഗരത്തിൽ സുലഭമല്ല ( ഇന്നത്തെ പിള്ളാര് ipad ഒക്കെയേ ഉപയോഗിക്കൂ ). കുട്ടികാലത്ത് ഏതെങ്കിലും കളിപ്പാട്ടം കണ്ടിഷ്ടപ്പെട്ടു വാങ്ങിയതായി ഞാൻ ഓർക്കുന്നില്ല.

തറവാട്ടിൽ തട്ടിൻപുറത്തേക്ക് കേറുന്ന കോണിയുടെ താഴെ ഒരു ചെറിയ പെട്ടിയുണ്ടായിരുന്നു. അധികമാരും പിച്ചി പെറുക്കാൻ പോകാത്ത ഏരിയ ആണെങ്കിൽ അവിടം പരതുന്നതാണ് എന്റെ ഒരു രീതി. വല്ല മണ്‍ ഭൂതം ഉണ്ടാർന്നോ എന്നെനിക്കറിയില്ല, മോചനം കിട്ടിയ പോലെ പൊടി മൂക്കിലോട്ടങ്ങു കേറി. ചുമച്ചു തീർന്നില്ല, എവിടെ നിന്നാണോ എന്തോ ആംബുലൻസ് പോലെ അമ്മ ഓടികൊണ്ട് ഒരു വരവാണ്. സ്ഥിരം ഗഡു നുള്ള് മേടിച്ചു വടി പോലെ നിക്കവേ അമ്മ തന്നെ പെട്ടി പുറത്തേക്ക് വലിച്ചെടുത്തു. പെട്ടിയിൽ നിന്ന് ഒരു പിങ്ക് പാവകുട്ടിയെ പുറത്തേക്കു ഇട്ടിട്ട് ബാക്കി സാമാനം അമ്മ തട്ടിൻ പുറത്തേക്ക് കയറ്റി.

...തുടരും



Friday, May 31, 2013

My Kid's Mom

Arshad sat in his car waiting for the phone call. It has been an hour and there was no sign of Kanika. He got out and occupied his seat at the park bench. It was here Arshad and Kanika used to meet for the past fifteen years. Every year, this day is reserved for each other. And for Milee. The day of mystery for the teen.
Arshad had been trying to call Kanika and texting her, none of which got a response.

She would not turn up today, he thought.

All of a sudden his cell phone rang. His wife.

"Arshad, can you come home now? Please. Now."
"What happened?"
She was crying. "Please."
"Ok. Relax."

******

Milee is the only person in St.Philomina's orphanage who has regular visitors every year. She believed that Arshad and Kanika are her parents and wondered why she was housed in an orphanage. She called them Mom and Dad but knew nothing about them. She had no contact addresses, no phone numbers. They visited her every year on the 1st of June. And Milee waited. Someday they might tell her.

******
Arshad drove home to find that he has a new visitor. A complete stranger. He saw his wife at the door. Her face was lined with tears. And the man was furious. He looked grave.

"May I know what is happening here?"

The guest cleared his throat to speak. He began.
"Every year my wife comes to meet you. Without my knowledge. And she died two days ago. You would not have any more secret meetings with your ex, and no more family get together with your illegitimate child from your premarital affair."

Arshad froze. If not he was shocked by Kanika's death, if not he was shocked by the words illegitimate and premarital affair, he would have suffocated this man to death. Her husband threw at him an envelope and walked away.
Arshad opened the envelope.

Dear Arshad

It is high time we let our families know about our kid. She is growing up and needs a family. I am running short of time. And I pass the responsibility to you. I know, you will be an amazing dad. I regret we will have no more meetings, coffee and our little shopping for our girl. And I am leaving half of my property to her. She is our first, she always will be.

I trust you.

Love
Kanika

Tears filled his eyes. His lips trembled. His wife stood weeping. He felt terribly sad and equally angry at her. He assumed that she had misunderstood him. After how Kanika was portrayed by her husband. He walked to his car in haste.

****** 
Arshad tried to remember Kanika as he drove. He thought of how they had gone to St.Philomina's Orphanage one day. They were younger. Happier. He thought of the day they had finally decided to sponsor a kid. How excited they were, when Sister Margaret had allowed them to fill in their names in parents' column in Milee's school records. How they had met ever year. How wonderful it was when she called them mom and dad. And how awesome were those first of June, these fifteen years?

The episode at home haunted him more.

Idiot. She is your wife. And dare you to speak so ill of her. Premarital affair? Illegitimate kid? If she were alive, she would have burnt you live. 

 ******
Arshad put a sudden brake on the old metallic plate that read "St. Philomena's".

Milee came running. Out of excitement, she hugged her dad. And peeped into the car.

"Where's mom?"
"She couldn't come."
"Will she come tomorrow then?"
"No darling. ehm.. Will tell you later. Why don't you check these things I have brought to you?"
"Sure Dad. But Mom. "
He kept his fingers on her lips.

He handed over the envelope.

This is for you. The last of your mom's memories. 

Saturday, March 23, 2013

തൊട്ടാവാടിപ്പൂക്കള്‍


#By
#Bibin K Joseph
#EEE 09-13
#GEC Thrissur


" കൊട ഞാന്‍ തരില്ല ... അപ്പച്ചന്‍ അത് കളയും ..."
പ്രിയമോള്‍ അകത്തേക്കോടി.
വീണ്ടും ചോദിച്ച് നിരാശപ്പെടാതെ ഓനച്ചന്‍  ചേട്ടന്‍ പിടിപൊട്ടി കീറിയ കുടയുമായി മഴയത്തേക്കിറങ്ങി. ചേട്ടന്‍ കള്ളുഷാപ്പിലേക്കാണ്. പകലന്തിയോളം കൃഷിയിടത്തില്‍ എല്ലുമുറിയെ പണിയെടുക്കുന്ന ചേട്ടന്‍ സന്ധ്യക്ക്‌ സാമാന്യം ഭേദപ്പെട്ട രീതിയില്‍ മദ്യപിക്കും. പ്രിയ എട്ടാം ക്ലാസിലാണ്. കുട അപ്പച്ചന് കൊടുത്താല്‍, അത് കളഞ്ഞിട്ടു വരുമെന്ന് അവള്‍ക്കുറപ്പാണ്.

               ഓനച്ചന്‍ ചേട്ടന്‍ എന്റെ അയല്‍വാസിയാണ് സുഹൃത്താണ് അഭ്യുദയക്കാംക്ഷിയാണ്. ഷാപ്പില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ അത് അയലത്തുകാര്‍ അറിയണം എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട് . അതിനു തക്കത്തായ ശബ്ദവിന്യാസങ്ങള്‍ ഉണ്ടാകും. പശ്ചാത്തലത്തില്‍ ആന്‍സി ചേച്ചിയുടെയും പ്രിയമോളുടെയും സ്വരങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാo. ഇത് ഓനച്ചന്‍ ചേട്ടന്റെ ശീലമായിരുന്നു. ഞങ്ങൾ ദുശ്ശീലമെന്ന് വിളിക്കും.

         
              ഒരു സാധാരണ ബുധനാഴ്ച അത്താഴം കഴിച്ച് ഞാൻ മുറിയിൽ എത്തിയപ്പോൾ അമ്മയുടെ ഫോണ്‍...

"ഓനച്ചന്‍ മരിച്ചു... അറ്റാക്ക് ആയിരുന്നു... "

എന്റെ തലയിൽ മിന്നൽപിണർ ആഞ്ഞടിച്ചു. ഞാൻ നില്കുന്ന ഭാഗം താഴ്‌ന്ന് ഏതോ പാതാളത്തിലേക്ക് പോകുന്നതു പോലെ. ഞാൻ നാട്ടിലേക്ക് തിരിച്ചു. എത്തേണ്ടിടത്ത് എത്തുവാൻ കുന്നോളം നേരം എടുത്തു.

           
             ബസിറങ്ങി മൊബൈൽ വെളിച്ചത്തിൽ ഞാൻ നടന്നു. ദൂരെ നിന്നേ  ഓനച്ചന്‍ ചേട്ടന്റെ വീട്ടിലെ വെള്ളിവെളിച്ചം കാണാം. അടുക്കുന്തോറും മരണപ്പാട്ടുകളുടെ വ്യക്തത കൂടി വരുന്നു. കണ്മുൻപിൽ വന്ന മുഖങ്ങളിലെല്ലാം വിട്ടുമാറാത്ത ഞെട്ടൽ. ആരും മിണ്ടുന്നില്ല. ട്യൂബ് ലൈറ്റുകളുടെ മകരമഞ്ഞിൽ ചേതനയറ്റ ദേഹം ഞാൻ കണ്ടു. ആൻസി ചേച്ചിയും പ്രിയമോളും അലമുറയിട്ടു കരയുന്നു. നെഞ്ചുനീറുന്ന ആ അന്തരീക്ഷത്തിൽ എനികധികം നേരം നില്കാനായില്ല. ശ്വാസം കിട്ടാതാകുന്നത് പോലെ... മുറ്റത്തെ ആളൊഴിഞ്ഞ കോണിലെ കസേരയിൽ ഞാൻ ഇരുന്നു.

            ചുറ്റുമുള്ള പ്രകൃതിയുടെ വിഷാദവികാരത്തോട് സമരസപ്പെടുകയായിരുന്നു ഞാൻ. ഓർമ്മകൾ എന്റെ മനോമുകുരത്തിൽ നിഴലാട്ടങ്ങൾ നടത്തിക്കൊണ്ടിരുന്നു. അയൽക്കാരൻ എന്നതിലുപരി എന്റെ വീട്ടിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു ഓനച്ചന്‍ ചേട്ടൻ. കൃഷികാര്യങ്ങളിൽ അമ്മയ്ക്കും ജ്യേഷ്ഠനും നിർദേശങ്ങൾ നൽകുമായിരുന്നു. ഞങ്ങൾ ചിരികുമ്പോൾ കൂടെ ചിരിക്കും. കരഞ്ഞപ്പോഴൊക്കെ കൂടെ കരഞ്ഞു. എന്റെ നല്ല അയൽക്കാരൻ.

            കന്നാരപ്ലാവിന്റെ ആരും കയറാത്ത ഇതരത്തിൽ വരെ ചേട്ടൻ കയരുമായിരുന്നു. വെള്ളപ്പാണ്ടി പശുവിന്റെ മൂക്ക് കുത്താൻ സജീവ്‌ ഡോക്ടർ വന്നപ്പോൾ ചേട്ടൻ തനിച്ചാണ് പശുവിനെ പിടിച്ചു നിർത്തിയത്‌.  തേങ്ങ പെറുക്കുമ്പോൾ കുട്ട നിറഞ്ഞാലും പിന്നേയും ഇടീപ്പിക്കും... പശുവിനു പുല്ലരിയുമ്പോൾ എടുത്താൽ പൊങ്ങാത്ത കുട്ടയുമായിട്ടാണ് വരിക...


          വേദപഠന ക്ലാസിൽ ഞാൻ ജയ്സണച്ചനോട്  ചോദിച്ചു
" എന്തിനാണ്  'നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കാൻ' യേശു പറഞ്ഞത്?... മറ്റെന്തെങ്കിലും ഉപമ മതിയായിരുന്നില്ലേ? "

അച്ഛൻ പറഞ്ഞു "ഇത് മനസ്സിലാക്കാൻ കുറച്ചു ദിവസം നീ നിന്റെ അയൽക്കാരനെ പോലെ നിന്നെ സ്നേഹിച്ചാൽ മതി... നിന്റെ അയൽക്കാരൻ നിന്നെ സ്നേഹിക്കുന്നത് പോലെ നീ നിന്നെ സ്നേഹിച്ചാൽ നീ കുളിക്കില്ല...  കഴിക്കില്ല... "
ഇത് കേട്ടപ്പോൾ എന്റെ മനസ്സിൽ പുഞ്ചിരി വിടർന്നു. എന്റെ അയൽക്കാരൻ ഓനച്ചന്‍ ചേട്ടനെപ്പോൽ ഞാൻ എന്നെ സ്നേഹിച്ചാൽ ദിവസവും നാലോ അഞ്ചോ തവണ ഞാൻ കുളിക്കേണ്ടി വരും.

           വർഷത്തിലൊരിക്കൽ മലയാറ്റൂരോ വേളാങ്കണ്ണിയിലോ പോകുന്ന പതിവുണ്ടായിരുന്നു ചേട്ടന്. ഒരിക്കൽ വേളാങ്കണ്ണിയിൽ പോകാൻ എന്നെ നിർബന്ധിച്ചു.
ഞാൻ പറഞ്ഞു "നമ്മൾ തമ്മിൽ ചേട്ടന്റെ വീട്ടിലിരുന്നും എന്റെ വീട്ടിലിരുന്നും പറമ്പിലിരുന്നും അബൂബക്കർ കാക്കുവിന്റെ ചായകടയിൽ ഇരുന്നും സംസാരിക്കാറില്ലേ? എവിടെ ഇരുന്ന് സംസാരിച്ചാലും സംഭാഷണം നമ്മൾ തമ്മിലാണ് നടക്കുന്നത്. എവിടെവച്ചായാലും പ്രാർത്ഥന അതിന്റെ ലക്ഷ്യസ്ഥാനത്തെത്തും. നമ്മുടെ പ്രവൃത്തികളാണ് പ്രാർത്ഥന. ഈശ്വരൻ നമ്മുടെ മനസ്സിലാണ്. തീർഥാടന കേന്ദ്രങ്ങളെല്ലാം വിഗ്രഹരാധനയിലെക്കാണു നമ്മെ നയിക്കുന്നത്. അവിടെ വീഴുന്ന നാണയത്തുട്ടുകൾ എങ്ങോട്ട് പോകുന്നു എന്ന് ഒരു നിമിഷം ആലോചിച്ചു പോയാൽ ദൈവങ്ങൾക്ക് ഞാൻ അനഭിമതനാകുമോ എന്ന ഭയമുണ്ടെനിക്ക്. ആ തുട്ടുകളിൽ കുറച്ചെടുത്ത് കൊല്ലൻ ഭാസ്കരന്റെ വീടുപണി തീർക്കാനായെങ്കിൽ, രാധ ചേച്ചിയുടെ വേരികോസ്  വേയ്ൻ ഓപ്പറേഷൻ ചെയ്ത് കളഞ്ഞിരുന്നെങ്കിൽ നഫീസതാത്തയുടെ നിക്കാഹ് നടത്താൻ സാധിച്ചിരുന്നെങ്കിൽ... സമകാലീന സമൂഹത്തിൽ മനുഷ്യന്റെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുന്നവരാണ് ആത്മീയതയും ആതുരാലയങ്ങളും ദൃശ്യമാധ്യമങ്ങളും.

          നേരം വെളുത്തു. ആളുകളുടെ എണ്ണം കൂടി കൂടി വന്നു. പള്ളിലച്ചനും കപ്യാരും എത്തി. ഒപ്പീസ് തുടങ്ങി. മരണഗന്ധിയായ ഒട്ടനവധി പ്രാർഥനകൾ അച്ഛൻ ചൊല്ലി. ഞാൻ ആൻസി ചേച്ചിയെയും പ്രിയമോളെയും തെല്ലുനേരം നോക്കി നിന്നു. നോവ്‌ തളം കെട്ടി നില്കുന്ന മുഖങ്ങൾ... ആ മുഖങ്ങളിലെ നിസ്സഹായത ഹൃദയഭേദകമായി തോന്നി. എത്ര വേദനിപ്പിച്ചാലും മതിവരാത്ത അസുരനാണ് മരണം. അനുദിനം ആയിരക്കണക്കിന് പേർ മരിക്കുന്നു... കൊല്ലപ്പെടുന്നു. അവരുടെയൊക്കെ മൃതദേഹങ്ങൾക്ക് പിന്നിലിരുന്ന് വിതുമ്പുന്ന പതിനായിരങ്ങൾ ഉണ്ടാകാം. തന്റെ പ്രിയപ്പെട്ടവരുടെ ജീവിതത്തിൽ നികത്താനാവാത്ത ശൂന്യത വിതച്ചാണ് ഓരോ മനുഷ്യനും മരിക്കുന്നെന്ന യാഥാർത്ഥ്യം നരാധമന്മാർ തിരിച്ചറിഞ്ഞിരുന്നെങ്കിൽ അരുംകൊലപാതകങ്ങൾ കുറഞ്ഞേനെ...

        സിമിത്തേരിയിൽ എത്തി അന്ത്യചുംബനത്തിന്റെ സമയമായി. ഒരു തൂവാലയിട്ട് ഞാനും ചുംബിച്ചു. തൂവാലകൾ മാറ്റി ആ മുഖം ഒരിക്കൽക്കൂടി കണ്ടാലോ എന്ന് വിചാരിച്ചു. ആളുകളുടെ തിക്കിതിരക്കലിൽ അതു  സാധിച്ചില്ല. എന്റെ കണ്ണുകളിൽ നനവിറങ്ങി. ഇനി ഒരു നിമിഷം പോലും ഇവിടെ നില്കാൻ കഴിയില്ല. തിരിച്ചു പോകാൻ തീരുമാനിച്ചു. ആരോടും പറയാതെ ആരെയും അറിയിക്കാതെ പടികളിറങ്ങി ഞാൻ യാത്ര തിരിച്ചു.

            ട്രെയിനിൽ കയറിയിട്ടും മരണത്തിന്റെ ഗന്ധം എന്നെ വിട്ടു പിരിഞ്ഞില്ല. നെഞ്ചിനു വല്ലാത്ത കനം. രക്തധമനികൾ ഏതാണ്ട് നിശ്ചലമായതുപോലെ... ജനലിൽ ചാരി ഞാൻ ഇരുന്നു. പുറത്ത് കട്ട പിടിച്ച ഇരുട്ട്.

           എന്നെ സ്നേഹിക്കുന്നവരിൽ ഒരാൾ  കുറഞ്ഞിരിക്കുന്നു. കന്നാരപ്ലാവിന്റെ ചക്കയിടാനും, കിഴങ്ങടർത്താതെ കപ്പയും കാച്ചിലും പറക്കാനും, പള്ളിയിലച്ചനെ കുറിച്ച് കുറ്റം പറയാനും ഇനി എനിക്ക് ആരുണ്ട്? ആൻസി ചേച്ചിയും പ്രിയമോളും മറ്റെവിടെക്കെങ്കിലും പോകുമായിരിക്കും. കണക്കെടുത്തപ്പോൾ എന്റെ നഷ്ടങ്ങളുടെ ആഴം വർധിക്കുകയായി. എത്രെ പെട്ടെന്നാണ് ഓരോ ജീവനും അസ്തമിക്കുന്നത്. ഓനച്ചന്‍ ചേട്ടൻ മരിക്കുമെന്ന് അറിയാമായിരുന്നെങ്കിൽ പ്രിയമോൾ കുട നല്കുമായിരുന്നു.

            ഒരു നിമിഷം മതി പ്രിയപ്പെട്ടവർ വെറും ഓർമ്മയായി മാറാൻ എന്നാലോചിച്ചപ്പോൾ വലാത്ത ചൂട് തോന്നി. എത്രെയോ പേർ അനുദിനം നമുക്ക് നേരേ സ്നേഹത്തിന്റെ കരങ്ങൾ നീട്ടുന്നു. അവർക്കൊക്കെ മറുകരം നല്കാൻ നമുക്ക് സാധിക്കാറുണ്ടോ ? സന്തോഷത്തോടെ സംസാരിക്കാൻ വന്ന എത്രെയോ പേരേ എന്റെ മോശം സംസാരം വഴി ഞാൻ നിരാശനാക്കിയിട്ടുണ്ട്. എത്രെയോ പേരുടെ മമുഖപ്രസാദത്തേയാണു വിടുവായത്തം കൊണ്ട് തല്ലിക്കെടുത്തിയത്. അവരിൽ ആരൊക്കെ എപ്പോഴൊക്കെ ഇല്ലാതാകും എന്നറിയില്ല. ഇഷ്ടപ്പെട്ടതിനോടുള്ള ഇഷ്ടം കൂടി അനിഷ്ടം ആയി മാറുന്ന വിരോധാഭാസവും സംഭവിച്ചു കണ്ടിട്ടുണ്ട്. മൗനമാണ് ശക്തമായ ശബ്ദമത്രേ. സ്നേഹത്തിന്റെ മൂർത്തി ഭാവം ത്യാഗമാണ്. ഒരാൾ മറ്റൊരാളെ നിസ്വാർതമായി സ്നേഹിക്കുന്നുവെന്നതിനു അർഥം അയാൾ മറ്റെയാൾക്ക് വേണ്ടി ത്യാഗം ചെയ്യാൻ ഒരുക്കമാണെന്നാണു.

            തൃശൂർ റൗണ്ടിലെ ജയ് ഹിന്ദ്‌ മാർകെറ്റിൽ സർബത്ത് വില്കുന്ന നിഖിൽ എന്നോട് പറഞ്ഞു
"സർബത്ത്  കുടിച്ച് ആർകും ദാഹം മാറാതിരിക്കരുത്. അതു കൊണ്ടാണ് ഞാൻ വലിയ ഗ്ലാസുകളിൽ സർബത്ത് വില്കുന്നത്. "
മറ്റുള്ളവരുടെ ദാഹം മാറ്റുന്നതിൽ കൃത്യർത്ഥത കണ്ടെത്തുന്ന ആ മനസ്സിന് മുമ്പിൽ ഞാൻ തൊഴുകൈയോടെ നിന്നു. ഞാൻ പറഞ്ഞു  " നിഖിൽ... നിങ്ങൾ സർബത്ത് വിൽകുകയല്ല, കൊടുക്കുകയാണ് "


            സാന്ത്വനത്തിന്റെ സ്നേഹത്തിന്റെ ദാഹവുമായി നമ്മെ തേടി വരുന്ന ആരും ദാഹം തീരാതെ കടന്നുപോകാതിരിക്കട്ടെ. നമുക്ക് ചുറ്റുമുള്ള സ്നേഹവൃന്ദം തൊട്ടാവാടിപ്പൂക്കളെ പോലാണ്. ഒരു ചെറുകാറ്റു മതി അതിന്റെ സൗരഭ്യം ഇല്ലാതാക്കാൻ. കരുതലോടെ വേണം അവരെ പരിലാളിക്കാൻ.

            രാത്രി ഞാൻ ഹോസ്റ്റൽ റൂമിലെത്തി. അടുത്ത മുറിയില ക്യാരംസ് കളി സജീവമായി നടക്കുന്നു. ഞാൻ അങ്ങോട്ട്‌ ചെന്നു. വാടിയ മുഖം നോക്കി അൻവർ പറഞ്ഞു "വിഷാദമാണല്ലൊ എന്ത് പറ്റി ? "... റെഡിനൊപ്പം ഫോളോവർ ഇടാൻ പണിപെടുന്ന അവനോടു ഞാൻ പറഞ്ഞു ... "തോറ്റു മതിയായെങ്കിൽ നിർത്തിക്കൂടെ .."
മുറിയിൽ ചിരി വിരിഞ്ഞു. എന്നെ ചേർത്തുപിടിച്ച അഭിഷേകിന്റെ കൈകൾ തട്ടി മാറ്റി ഞാൻ നടന്നകന്നു. ഈ ചിരിയാണ് എനിക്ക് വേണ്ടത്. ചിരിയുടെ സംഗീതമാണ് എനിക്കിഷ്ടം. എന്റെ ഹൃദയരാഗം.



#This is written by my friend, Bibin. We request readers to give sincere comments and compliments on the article.#



         



Monday, March 04, 2013

അതിഥി


ജനാലക്കിടയില്‍ കൂടെ സൂര്യപ്രകാശം കണ്ണുകളിലേക്ക് എത്തിയപ്പോള്‍  പുതപ്പിനുള്ളിലേക്ക്  ഞാന്‍ ഒളിച്ചു. അതിനുള്ളിലെ തണുപ്പിനെയും എകാന്തതയേയും പിന്നെ മരിച്ചു മരവിച്ചു കിടക്കുന്ന തലയിണയേയും ഞാന്‍ സ്നേഹിക്കുന്നു. ഞങ്ങളോടൊപ്പം മറ്റൊരാളും ഉണ്ടാവാറുണ്ട്. അയാള്‍ക്ക് തണുപ്പിനെ ഭയമായിരുന്നു. ഏകാന്തതയെ ഭയമായിരുന്നു. തലയിണയോടു അസൂയയായിരുന്നു. ആ പുതപ്പിനുള്ളില്‍ അയാള്‍ മരവിച്ചു കിടന്നിരുന്ന അന്ന്  തലയിണ തിരിച്ചെത്തി. തന്റെ പഴയ കാമുകിയോട് ചേരാന്‍. 
                                                
***

സന്ദര്‍ശന മുറിയുടെ നടുവില്‍, എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി, അനുസരണയുള്ള കുട്ടിയെ പോലെ അടങ്ങി ഒതുങ്ങി ചിരിച്ചു കൊണ്ട് അയാള്‍ കിടക്കുന്നു. ഞാന്‍ വാവിട്ടു നിലവിളിക്കുമെന്ന്‍ ആരൊക്കെയോ പ്രതീക്ഷിച്ചിരുന്നു. ഒന്നും ഉണ്ടായില്ല. സന്ദര്‍ശകരുടെ അഭിനയമികവിന് മനസ്സാല്‍ ഒരു അഭിനന്ദനം കൊടുത്തു കൊണ്ട് ഞാന്‍ കിടപ്പുമുറിയിലെ കട്ടിലില്‍ കയറി കിടന്നു. പുതപ്പിന് അയാളുടെ വിയര്‍പ്പിന്റെ ഗന്ധം ആണ്. ജനാലക്കരികിലെ മേശയില്‍ അയാളുടെ പുസ്തകങ്ങള്‍, പേന, കണ്ണാടി. ഈ മുറി അയാളുടെതാണ്. ഞാന്‍ വെറും അതിഥി. ഇപ്പോള്‍ അതിഥിയെ ഒറ്റയ്ക്കാക്കി മുറിയുടെ യജമാനന്‍ പോയിരിക്കുന്നു. 


***

അമ്മ തട്ടി വിളിക്കുന്നുണ്ട്.
"എണീക്ക് എണീക്ക് "
നിശബ്ധത.
പിന്നെ കാതു പൊട്ടുന്ന സ്വരം.
"നിന്നോടല്ലേടി എണീക്കാന്‍ പറഞ്ഞേ?"
ഞാന്‍ പിടഞ്ഞെഴുന്നേറ്റു. കഴുത്തില്‍ നിന്നും വിയര്‍പ്പു തുടച്ചു മാറ്റി.ധൃതിയില്‍ ഒരുങ്ങി കോളേജിലേക്ക് യാത്രയായി.